Saturday 22 April 2017

നേരം രാവിലെ ഒരു പത്തു പതിനൊന്ന് മണിയായിക്കാണും ..
ഓല മേഞ് മുന്‍ഭാഗം താഴ്ത്തി കെട്ടിയ 
ദാമേച്ചന്റെ ചായപ്പീടികയില്‍ ആ സമയം
ചായ കുടിക്കാനോ പത്രം വായിക്കാനോ
രാഷ്ട്രീയം പറയാനോ ആരും ഇല്ലായിരുന്നു..
വാഴേല വിരിച്ച കണ്ണാടിക്കൂട്ടില്‍ രണ്ട്മൂന്ന്
കുറ്റി പ് ട്ട് രാവിലെ ചുട്ട് വെച്ചത് യോഗയിലെ ശവാസനം പോലെ കിടക്കുകയാണ് ആരുമില്ലാത്തപ്പോൾ അതെടുത്ത്
ദാമേച്ചന്‍ അതിലെ തേങ്ങ മുഴുവന്‍
അടര്‍ത്തിെടുക്കുകയാണ് ...
അത്കണ്ടു കൊണ്ടാണ് നല്ല കടുപ്പത്തിലുള്ള
ഒരു ചായ കുടിക്കാനായി വള്ളിത്തറ നാണു അവിടേക്ക് കയറി വന്നത്
ഇത്കണ്ടതും നാണു ചോദിച്ചു
'' എല്ല..ദാമേട്ടാ.. ..ഇതെന്താ ..പരിപാടി ?''
''എന്ത്‌ന്നാ..പരിപാടീന്നോ ..ഇത് ..എനെക്ക്
ത്ന്നോനൊന്നും എല്ലാനെ ...ഇനി ക്കെല്ലം
വയീന്നേരം ..ചായക്കൂട്ടെന്‍.. അട മാണ്ടേ..
ആയില്ല് ചേര്‍ക്ക്വെനാ..!!!''