കൈവേലിക്കഥകൾ
................................
കണ്ണച്ചന്റെ അഞ്ച് മക്കളിൽ ഇരട്ടപെറ്റവരായിരുന്നു
നാണുവും ഗോപാലനും
ഒരു ദിവസം കണ്ണച്ചൻ
രണ്ടു പേരെയും സാധനങ്ങൾ
വാങ്ങാനായി
അടുത്തുള്ള അങ്ങാടിയിൽ
പറഞ്ഞയച്ചു
അരി വാങ്ങാൻ പോയ
നാണു അരിയും വാങ്ങി
മിന്നൽവേഗത്തിൽ പെട്ടെന്ന്
മടങ്ങി വന്നു
ഒന്നിച്ചു പോയ ഗോപാലൻ
തിരിച്ചു വരാതായപ്പോ
കണ്ണച്ചന് നരിക്ക്
മുറിഞ്ഞ പോലെ
ഒരിക്കലുമില്ലാത്ത കോപം
തെരുത്ത് കേറി
" എന്ത് ന്നാന്ന് ങ്ങളിങ്ങനെ
മുറ് മുറ്ക്ക് ന്നെ''?
ഭാര്യമാ തു സഹികെട്ട്ചോദിച്ചു
"ല്ല അരി മാങ്ങോൻ പോയെ
നാ ....... ന്റെ മോൻ
വേഗം ഇങ്ങെത്തി
"ന്നാലൊ കള്ള് മാങ്ങോൻ
പോയ കുഞ്ഞിമ്മോൻ
ഇതുവരെ ഇങ്ങ് എത്തീററുല്ല "