Sunday 27 October 2019

കൈവേലിക്കഥകൾ
......................................
സ്വതവേ പേടി ക്കൊടല നായിരുന്നു
കുഞ്ഞിക്കണ്ണൻ
മയിമ്പ് കറക്ക്ന്നതിന് മുമ്പെ അവൻ എവിടെ
പോയാലും പൊരയിൽ എത്തിക്കളയും
ഒരു ദിവസം ദൂരെ എവിടെയോ പോയപ്പോൾ
നേരം വൈകി
മലയിലെ കണ്ടം ചോലയിലുള്ള വീട്ടിലെത്താൻ
ഇനിയും കുറച്ചു നടക്കണം
നേരമാണെങ്കിൽ ചേത്താനും പ്രേതവുമൊക്കെ
ഇറങ്ങി നടക്കുന്ന സമയം
കുഞ്ഞക്കണ്ണന്റെ മനസ്സിൽ പേടി താനെ
തിരിനീട്ടി
കൂറ്റും വെക്കയും ഇല്ലാത്ത പരിസരത്ത്
മണ്ണട്ടയുടെ കിരി ...കിരി ... കൂററ് മാത്രം
ചെവിയിൽ തുളച്ചുകയറുന്നു
പെട്ടെന്നാണ് പിന്നിൽ നിന്ന് ഒരു ശബ്ദം
'ശ് ..ശ്.... ശ്...' കുഞ്ഞിക്കണ്ണൻ ഒന്ന് ഞെട്ടി
ശ്..............ശ്..........ശ്..... കഞ്ഞിക്കണ്ണന്റെ
നെഞ്ഞിടിപ്പ് കൂടി നടത്തത്തിന് വേഗം കൂടി
പിന്നെയും ''ശ്... ..... ശ്..... എന്ന കൂറ്റ്
കുഞ്ഞിരാമൻ മരണ ഓട്ടം ഓടി വഴിയിൽ
ബോധംകെട്ടുവീണു
എതിരേ വന്ന ആരോകണ്ടപ്പോൾ
പിടിച്ചെഴുന്നേൽപ്പിച്ച് മുഖത്ത് വെള്ളം കുടഞ്ഞു
' എന്ത്ന്നാ പറ്റിയേ കുഞ്ഞിക്കണ്ണാ.. :
വന്നയാൾ ചോദിച്ചു
ശ്.. ന്ന് ള്ള ഒരു കൂററ് കേട്ടി നേ മനേ ഞാൻ
പിന്ന ഞാനൊന്നും അറിയേല്ല'
വന്നയാൾ അങ്ങോട്ട് ചെന്ന് നോക്കിയപ്പോൾ
കണ്ടത്
ഓസ്പൊട്ടി വെള്ളം ചീറ്റുന്ന തിന്റെ ശബ്ദമായിരുന്നു

No comments:

Post a Comment