Tuesday 21 May 2019

കൈവേലിക്കഥകള്‍
.........................................
നേരം വെളൂവെളാ വെളുത്ത് വരുന്ന തേയുള്ളൂ
കണ്ണേട്ടന്‍ പൊര കെട്ടോന്‍ അന്ന് നേരെത്തെ
തന്നെയെത്തി 
''അ...പോറുത്തെ പാന്തോം ഇ ങ്ങെടുത്തോളെ ദേവിയെ.."
അടുക്കളയില്‍ നിന്നും രാവിലെത്തെ ചായപ്പണി
എടുക്കുന്ന ദേവിയെടത്തി ശബ്ദം കേട്ട് വാതുക്കല്‍
വന്നു നോക്കി
''എല്ല കണ്ണേട്ട ഇങ്ങള് ഇത്തിര വേഗം ഇങ്ങെത്തിയോ ?''
''വേഗം വന്നാല് വേലിന്റെ മുമ്പെ പൊര കെട്ടി
തീര്‍ക്കാലോ.."
കണ്ണേട്ടന്‍ ചെറിയ കത്തി കൊണ്ട് പാന്തോം ഈരു-
ന്നതിനിടയില്‍ പറഞ്ഞു
കണ്ണേട്ടന്‍ പാന്തോംഈര്‍ന്ന് തീരുവാന്‍ ആവുമ്പോഴാണ് ചാത്തുക്കുട്ടിയേട്ടനും കണാരച്ചനും
പൊക്കച്ചനും നാണുവു മൊക്കെ എത്തിയത്
'' ഇതെപ്പാടോ വെരുവ?" നേരം എത്തിര്യായി"
ഇതും പറഞ്ഞു കണ്ണേട്ടന്‍ ചൂലുമെടുത്തു പുരപ്പുറത്തു കയറി എല്ലാ സ്ഥലവും അടിച്ചു
വൃത്തിയാക്കി
പുര കെട്ടിക്കഴിഞ്ഞപ്പോള്‍ നേരം പത്തര മണിയായെന്നു കണ്ണേട്ടന്‍ ഇറയത്തെ വെയിലിനെ
നോക്കിപ്പറഞ്ഞു
പയറി ട്ട് ഇളക്കിയ പുയ്ക്കും പാല് പാര്‍ന്ന ചായയും കുടിച്ച് എല്ലാരും കൂടി നാട്ടു കിസ്സകളൊക്കെ പറഞ്ഞപ്പോള്‍‍ സമയം പിന്നെയും
പോയി
കൂലിയും വാങ്ങി എടയില്‍ കീഞ്ഞി കൊറച്ചങ്ങോട്ടു
എത്തിയപ്പോഴാണ് കണ്ണേട്ടന് വിട്ടുപോയ ആ കാര്യം
ഓര്‍മ്മ വന്നത്
"അയ്യോ ...പൊര കെട്ടീറ്റ് എറ അരി ഞ്ഞി ല്ലാലോ"

No comments:

Post a Comment