Tuesday 21 May 2019



നമ്മുടെ സമൂഹത്തില്‍ വാച്ച് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു കാലമുണ്ടായിരുന്നു
ആ കാലത്ത് 
മാന്യതയുടെ അടയാളമായി വാച്ച് കരുതിപ്പോന്നു
കല്യാണം മുതല്‍ വിശേഷപ്പെട്ട അവസരങ്ങളിലൊക്കെ പങ്കെടുക്കാന്‍ കൈയ്യില്‍വാച്ച് 
നിര്‍ബന്ധ മുള്ള കാലമായിരുന്നു അത്
'' ഒരു വാച്ച് കൈയ്യില്‍ കെട്ടാതെ എങ്ങനെ 
കല്യാണത്തിന് പോകും ''
അന്നത്തെ ആളുകള്‍ പരസ്പരം പറയുമായിരുന്നു
റാഡോ, പോലുള്ള കമ്പനി യുടെ വാച്ച് കെട്ടിയവര്‍ക്കുള്ള ഗമ ഒന്ന് വേറെ തന്നെയായിരുന്നു 
ഞാന്‍ അന്നൊരു കല്യാണത്തിന് പോകാന്‍ ആദ്യമായി വള്ളി ത്തറ നാണു വേട്ടന്‍റെവാച്ച്‌ 
കടം വാങ്ങി 
വാച്ച് കൈയ്യില്‍ കെട്ടി നാലാളു കാണെ നടക്കുമ്പോള്‍‍ എനിക്കും തോന്നി ഒരു ഗമ
അന്ന് വി .ടി . മോഹന ന്‍റെ കയ്യിലെ സൈക്കോ 
വാച്ച് എന്നെ ഏറെ മോഹിപ്പിച്ചിരുന്നു 
അതുപോലുള്ള വാച്ച് വീണു കിട്ടുന്നതൊക്കെ 
സ്വ പ്ന ത്തില്‍ പലപ്പോഴായി കണ്ടിട്ടുണ്ട് 
എച് .എം .ടി യുടെ വാച്ച് ആയിരുന്നു ഞാന്‍ 
സ്വന്തമായി വാങ്ങിയ ആദ്യത്തെ വാച്ച് പിന്നീട് 
കല്യാണത്തിന് നാദാപുരം ഗള്‍ഫ്‌ ബസാറില്‍ 
നിന്നും സിറ്റിസന്‍ കമ്പനി യുടെ ഒരു വാച്ച് വാങ്ങി
റാഡോ, ഫേവേര്‍ലുബ ,സൈക്കോ ,സിറ്റി സന്‍ 
തുടങ്ങിയ കമ്പനികള്‍ ആയിരുന്നു അന്ന് നല്ല 
വാച്ചു കള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത് 
ഗള്‍ഫില്‍ നിന്നും വരുന്നവര്‍ ആണ് ഈ കമ്പനി കളുടെ വാച്ച് കൊണ്ടു വന്നിരുന്നത്
പിന്നീട് പൊതുമേഖലാ ഇന്ത്യ യില്‍ എച് .എം .ടി വാച്ച് കളുടെ 
നിര്‍മ്മാണം തുടങ്ങിയപ്പോള്‍ പല മോഡ ലുകളും 
കിട്ടാനായി വലിയ പ്രയാസമായിരുന്നു അത്രയും 
ഡിമാണ്ട് ആയിരുന്നു വാച്ചിന്
പിന്നീട് ടാറ്റ യുടെ ടൈറ്റാന്‍ വാച്ച് വന്നു 
അപ്പോഴേക്കും ഇന്നുള്ള മൊബൈല്‍ കട പോലെ 
അന്ന് ചെറു പട്ടണങ്ങളില്‍ അടക്കം വാച്ച് ഷോ റൂമുകള്‍ മുളച്ചു പൊന്തിയിരുന്നു
മൊബൈല്‍ പ്രചാരതിലായതോടു കൂടിയാണ് നമ്മുടെ സമൂഹത്തില്‍ വാച്ചിന്‍റെ
പ്രതാപവും മങ്ങിത്തുടങ്ങിയത് .

No comments:

Post a Comment